ബോളിവുഡ് സുന്ദരി മംമ്താ കുൽക്കർണിയെ ഓർക്കുന്നില്ലേ ? സിനിമയിൽ പോലും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റ് ആയിരുന്നു മംമ്തയുടെ ജീവിതത്തിൽ സംഭവിച്ചത്.
മയക്കുമരുന്ന് മാഫിയ തലവൻ വിക്കി ഗോസാമിെയയായിരുന്നു മംമ്ത വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം കള്ളക്കടത്ത് കേസിൽ വിക്കിയെയും നടിയെയും കെനിയയിൽ വച്ച് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
1997ൽ മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ വിക്കിയെ ദുബായ് പോലീസ് 25 ർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ നല്ലനടപ്പിനെത്തുടർന്ന് വിക്കിയുടെ ജയിൽശിക്ഷ ദുബായ് പോലീസ് 15 വർഷമായി കുറയ്ക്കുകയും ഇയാൾ കഴിഞ്ഞവർഷം നവംബറിൽ ജയിൽമോചിതനാവുകയും ചെയ്തു. ഇതിനുശേഷം ഇരുവരും കെനിയയിലേക്ക് താമസം മാറ്റുകയായിരുന്നു.
മംമ്ത കെനിയയിൽ ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയിരിക്കുന്നവെന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ഉരൂ പട്ടേലിനൊപ്പം ചേർന്നാണ് മംമ്തയുടെ പുതിയ ബിസിനസ്സ്. തൊണ്ണൂറുകളിൽ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന മംമ്ത ചന്ദാമാമ എന്ന മലയാള ചിത്രത്തിൽ ഗാനരംഗത്തിലും അഭിനയിച്ചിട്ടുണ്ട്.
2001ൽ ദേവ് ആനന്ദിന്റെ സെൻസർ എന്ന ചിത്രത്തിലാണ് മംമ്ത അവസാനമായി അഭിനയിച്ചത്. തൊണ്ണൂറുകളുടെ അവസാനം സിനമയിൽ നിന്ന് ഔട്ടായ മമത പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ദുബായിയിൽ സ്ഥിരതാമസമാക്കുകയുമായിരുന്നു.