ജോര്‍ജ് ക്ലുണിയും അമല്‍ അലമുദിനും പിരിയുന്നു ?

ഹോളിവുഡ് ഏറെ കൊട്ടിആഘോഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു ജോര്‍ജ്‌ ക്ലൂണി-അമാല്‍ അമാലുദ്ദിന്‍ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയും മുന്‍പേ ഇരുവരും വേര്‍പിരിയുന്നതായി ആഭ്യൂഹം. ഭാര്യയുടെ മേലുള്ള ക്ലുണിയുടെ അതിരുവിട്ട നിയന്ത്രണങ്ങളാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നതന്നൊണ് സൂചന.

അമ്പത്തിമൂന്ന്കാരനായ ക്ലൂണിയും മുപ്പത്തിഏഴ്കാരിയായ അമലും തമ്മില്‍ കഴിഞ്ഞവര്‍ഷമാണ് വിവാഹിതരായത്. ക്ലൂണിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 1993ല്‍ ക്ലൂണി നടി നടി താലിയ ബാള്‍സ്മാനെ വിവാഹം ചെയ്തിരുന്നു. നാലു വര്‍ഷത്തിനുശേഷം ഇരുവരും വിവാഹമോചനം നേടി. പിന്നീട് 2014ല്‍ ആണ് ക്ളൂണി അമല്‍ അലമുദിനെ വിവാഹം ചെയ്യുന്നത്. ഭര്‍ത്താവിന്‍റെ പ്രകോപനപരമായ ഉപദേശങ്ങളാണ് വേര്‍പിരിയാനുള്ള കാരണമായി സൂചിപ്പിക്കുന്നത്.

അമലിന്റ വസ്ത്രങ്ങള്‍ തെരഞ്ഞടുക്കുന്നത് ക്ലൂണിയാണ്. ഭാര്യ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നതും ക്ലൂണിതന്നെ. എന്നാല്‍ അഭിഭാഷകയായ അമലിന് ഫാഷന്‍ വസ്ത്രങ്ങളോട് താല്‍പര്യമില്ല. ഇതൊക്കെയാണ് വിവാഹജീവിതത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായതെന്ന് ടാബ്ലോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും വക്കീലുമായ അമല്‍ അമാലുദ്ദീന്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെയും യുക്രൈന്‍ പ്രസിഡന്‍ഡ് യൂലിയ ടി മോഷശങ്ക എന്നിവരുടെയും മനുഷ്യാവകാശ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്ത് പ്രശസ്തയാണ് സിറിയന്‍ പ്രശ്‌നത്തില്‍ മുന്‍ യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്റെ ഉപദേശകകൂടിയാണ് ബ്രിട്ടീഷ് ലബനീസ് വംശജയായ അമാല്‍.