Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയൻ നൂറുകോടി ക്ലബിൽ; അവകാശവാദവുമായി ശ്രീകുമാർ മേനോന്‍

shrikumar-100-crore-club

മലയാളസിനിമാ ബോക്സ്ഓഫീസ് ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച് ഒടിയൻ. ചിത്രം പ്രി–ബിസിനസ്സ് കലക്‌ഷനിൽ നൂറുകോടി പിന്നിട്ടിരിക്കുന്നു. സംവിധായകൻ ശ്രീകുമാർ മേനോൻ ആണ് ട്വിറ്ററിലൂടെ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഒടിയൻ.

റിലീസിനെത്തുന്നതിനും മൂന്നുദിവസം മുമ്പെയാണ് ചിത്രം നൂറുകോടി ക്ലബിൽ ഇടംനേടിയിരിക്കുന്നത്. സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയിൽ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാര്‍ മേനോൻ പറയുന്നു. ഈ റെക്കോർഡ് നേടുന്ന മൂന്നാമത്തെ തെന്നിന്ത്യൻ സിനിമയും പതിനൊന്നാമത്തെ ഇന്ത്യൻ സിനിമയുമാണ് ഒടിയൻ.

ഒടിയൻ ടീം പുറത്തുവിട്ട കണക്കുവിവരങ്ങൾ

സാറ്റലൈറ്റ് റൈറ്റ്സ്–21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക)

ജിസിസി –2.9 കോടി

അല്ലാതെയുള്ള ഓവർസീസ്–1.8 കോടി

കേരളത്തിനു പുറത്തുള്ള അവകാശം–2 കോടി

തെലുങ്ക് റൈറ്റ്സ്(ഡബ്ബ്)–5.2 കോടി

തമിഴ് റൈറ്റ്സ്(ഡബ്ബ്)–4 കോടി

ഓഡിയോ വിഡിയോ–1.8 കോടി

തിയറ്റർ അഡ്വാൻസ്–17 കോടി

ഹിന്ദി തിയറ്റർ അവകാശം(ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്സ് –4 കോടി

തമിഴ് സാറ്റലൈറ്റ് റൈറ്റ്സ്–3കോടി

തെലുങ്ക് സാറ്റലൈറ്റ് റൈറ്റ്സ്–3കോടി

ഫാൻസ് ഷോ ഉൾപ്പടെ അഡ്വാൻസ് ബുക്കിങിൽ നിന്നും–5 കോടി

അഡ്വാൻസ് ബുക്കിങ് യുഎഇ–ജിസിസി–5.5 കോടി

അഡ്വാൻസ് ബുക്കിങ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തും –1 കോടി

തമിഴ് റീമേയ്ക്ക് റൈറ്റ്സ്–4 കോടി

തെലുങ്ക് റീമേയ്ക്ക് റൈറ്റ്സ്–5 കോടി

എയർടെൽ ബ്രാൻഡിങ്–5 കോടി

കിങ്ഫിഷർ ബ്രാൻഡിങ്–3 കോടി

മൈജി, ഹെഡ്ജ് ബ്രാൻഡിങ്–2 കോടി

കോൺഫിഡന്റ് ഗ്രൂപ്പ് ബ്രാൻഡിങ്–3 കോടി

മറ്റു പരസ്യങ്ങളിൽ നിന്നും–2 കോടി

ആകെ–101.2 കോടി

നേരത്തെ മോഹൻലാലിന്റെ പുലിമുരുകൻ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു.