ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. തന്റെ നാൽപതാമത്തെ വയസിൽ രാഖി വിവാഹിതയാകുന്നു. ഇന്റർനെറ്റ് സ്റ്റാറായ ദീപക് കലാൽ ആണ് രാഖിയുടെ കഴുത്തിൽ മിന്ന് ചാർത്തുന്നത്. രാഖി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചതും. ‘എനിക്കും വിവാഹിതയാവാനുള്ള ശരിയായ സമയം ഇതാണെന്നു തോന്നുന്നു. ഇന്ത്യ ഗോട്ട് ഷോയിൽ ദീപക് എന്നെ പ്രപ്പോസ് ചെയ്തപ്പോൾ തന്നെ യെസ് പറയണം എന്നു തീരുമാനിച്ചിരുന്നു. നിങ്ങളുടെ അനുഗ്രഹവും സ്നേഹവും വേണം’ രാഖി കുറിച്ചു.
ഡിസംബര്‍ 31ന് അമേരിക്കയില്‍ വച്ചാകും വിവാഹം. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സർട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിവാഹവും രാഖി വിവാദമാക്കി മാറ്റിയത്. രാഖി കന്യകയാണെന്ന സർട്ടിഫിക്കറ്റ് ഇൻസ്റ്റഗ്രാമിലൂടെ ദീപക് കലാൽ ആണ് ഷെയർ ചെയ്തത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമേ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വിഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് ദീപക് വാക്കു തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നു. കല്യാണം ഈ തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു.
ഗുസ്തിതാരത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം റിങ്ങിലെത്തിയ രാഖി ഇടിയേറ്റ് ആശുപത്രിയിലായിരുന്നു. തന്റെ പീഡന ആരോപണങ്ങൾക്ക് തിരിച്ചടിയായി തനുശ്രീ ദത്ത ഇറക്കിയതാണ് ഗുസ്തിക്കാരിയെന്ന് രാഖി സാവന്ത് ആരോപിച്ചിരുന്നു. തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെതിരെ സര്‍വ്വരെയും ഞെട്ടിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. തനുശ്രീ ലെസ്ബിയനാണെന്നായിരുന്നു രാഖിയുടെ വാദം. തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നുവരെ രാഖി തുറന്നടിച്ചിരുന്നു. അവൾ ഉളളിൽ ആൺകുട്ടിയാണ്. തനുശ്രീ മുടിമുറിക്കുമ്പോൾ നിന്നോടുളള അമിത ഇഷ്ടം കൊണ്ടാണ് ഞാൻ മുടിമുറിക്കുന്നതെന്നാണ് പറഞ്ഞത്. സിഗരറ്റിൽ മയക്കുമരുന്ന് കലർത്തിയും മദ്യം കുടിപ്പിച്ചും അവർ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്.
തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയൻ ആണെന്നും രാഖി പറഞ്ഞിരുന്നു. തന്റെ സ്തനങ്ങള്‍ ദാനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന രാഖി സാവന്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ദാനം ചെയ്യാന്‍ തന്റെ കയ്യില്‍ അതു മാത്രമാണുള്ളതെന്നും അതിനാല്‍ സ്തനങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നുമാണ് രാഖി പറഞ്ഞത്.