തമിഴ് നടിമാർക്കെതിരെ പ്രശസ്ത നിർമാതാവ് ജ്ഞാനവേല്‍ രാജയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ നേഹ ജ്ഞാനവേല് നടത്തിയ പ്രസ്താവന വലിയവിവാദമായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി നേഹ.
‘എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. എന്നാല്‍ എന്റെ ആരോപണം സ്ത്രീസമൂഹത്തിന് നേരെ ഒന്നാകെ തിരിച്ചുവിട്ട ചില മാധ്യമങ്ങളോട് രോഷമുണ്ട്. അതു കൂടാതെ ഈ ആരോപണങ്ങളെല്ലാം എന്റെ ഭര്‍ത്താവിനു നേരെ വരുന്നതിലും ദുഖമുണ്ട്. ഇത്തരക്കാരായ നടികളെ തീര്‍ച്ചയായും ഞാന്‍ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരും.’–നേഹ പറയുന്നു.
അവര്‍ തന്റെ സ്‌നേഹിതരുടെയോ വേണ്ടപ്പെട്ടവരുടെയോ ജീവിതം തകര്‍ത്താല്‍ പിന്നെ ഇതെല്ലാം ഒരു പബ്ലിസിറ്റിയായി കണക്കാക്കുന്നവരാണ് അവരില്‍ പലരും അതിനാല്‍ താനിപ്പോള്‍ വെളിപ്പെടുത്തുന്നത് അവര്‍ക്ക് സന്തോഷമേ നല്‍കുകയുള്ളുവെന്നും നേഹ പറഞ്ഞു.
‘നടിമാര്‍ കുടുംബം നശിപ്പിക്കുന്നവരാണ്. അവര്‍ നിര്‍മാതാക്കള്‍ക്ക് പിറകെ പോകുന്നു. വേശ്യകളേക്കാള്‍ തരം താഴ്ന്നവരാണ്. ചില നടിമാര്‍ വിവാഹം കഴിഞ്ഞ പുരുഷന്‍മാരെ വശീകരിക്കുന്നു. അവര്‍ക്ക് വേണ്ടി കിടപ്പറ ഒരുക്കി കാത്തിരിക്കുന്നു. എന്റെ പക്കല്‍ അത്തരത്തിലുള്ള നടിമാരുടെ പേര് വിവരങ്ങളുണ്ട്. സമയമാകുമ്പോള്‍ ഞാന്‍ പുറത്ത് വിടും.’ ഇങ്ങനെയായിരുന്നു നേഹയുടെ ആദ്യ ട്വീറ്റ്.
തമിഴ് സിനിമയിലെ നടിമാരെ പറ്റിയുള്ള ഈ വിവാദപരാമര്‍ശം ട്വിറ്ററിലൂടെയാണ് നേഹ പങ്കുവെച്ചത്. ഒരു പുരുഷനും കുട്ടിയല്ല എങ്കിലും ഇത്തരക്കാരുടെ തുറന്ന സമീപനമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നേഹ പറയുന്നു. നമ്മുടെ പുരുഷന്മാര്‍ അവര്‍ക്ക് നല്ല അവസരങ്ങള്‍ നല്‍കുന്നു. കരിയറില്‍ ഉയര്‍ച്ച നേടാന്‍ സഹായിക്കുന്നു, അത് അവര്‍ക്ക് കുടുംബങ്ങളെ വരെ തകര്‍ക്കാനുള്ള ശക്തി നല്‍കുകയാണെന്ന് നേഹ ആരോപിക്കുന്നു.
നേഹയുടെ ട്വീറ്റ് കണ്ട ഫോളോവേഴ്‌സ് ഗണനവേല്‍ രാജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും നേഹ ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത് സുചിലീക്‌സിനു സമാനമാണെന്നും അഭിപ്രായപ്പെട്ടു. അതേതുടര്‍ന്ന് തന്റെ ട്വീറ്റ് നേഹ തന്നെ ഡിലീറ്റ് ചെയ്തു. അതിനു ശേഷം തന്റെ കുടുംബത്തെക്കുറിച്ചല്ല, മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥ കണ്ട് അതിനെതിരെ പ്രതികരിച്ചതാണെന്ന് നേഹ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.