Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലഭാസ്കറിനു വിട; മൃതദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി

Balabhaskar

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിനു കലാകേരളം വിടചൊല്ലി. ബാലഭാസ്കറിന്റെ സംസ്കാര ചടങ്ങുകൾ തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു. സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണു സംസ്കാര ചടങ്ങുകൾ നടന്നത്. 

ഇന്നലെ കലാഭവനിലും യൂണിവേഴ്സിറ്റി കോളജിലും പൊതുദർശനത്തിനു വച്ചിരുന്നു. തുടർന്നു തിരുവനന്തപുരം തിരുമലയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചു. സമൂഹത്തിന്റെ നാനാതുറയിലുള്ള ആയിരങ്ങൾ ബാലഭാസ്കറിനു ആദരാഞ്ജലികൾ അർപ്പിച്ചു. 

കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതിയാണു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു.ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചയോടെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു.

ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മിയും ചികിത്സയിലാണ്. ബാലഭാസ്കറും കുഞ്ഞും മരിച്ചത് ലക്ഷ്മി അറിഞ്ഞിട്ടില്ല. ലക്ഷ്മി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു

related stories