പാക്കിസ്ഥാൻ ഗസൽ ഗായകൻ ഗുലാം അലി ഡൽഹിയിൽ നടത്താനിരുന്ന സംഗീത കച്ചേരി റദ്ദാക്കി. ശിവസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇക്കാര്യം ഡൽഹി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നവംബർ എട്ടിനായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ലാഹോറിൽ സംസാരിച്ച ശേഷമാണ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പരിപാടി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ശിവസേനയുടെ ഭീഷണിയത്തെുടര്‍ന്ന് നേരത്തേ മുംബൈയില്‍ നടത്താന്‍ നിശ്ചയിച്ച ഗുലാം അലിയുടെ പരിപാടിയും റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ഡല്‍ഹിയില്‍ ഗസല്‍ സന്ധ്യ നടത്താൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഗുലാം അലിയെ ക്ഷണിക്കുകയായിരുന്നു. കേജ്‍രിവാളിനെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗുലാം അലിയെ ക്ഷണിച്ചിരുന്നു. കേജ്‍രിവാൾ ഗുലാം അലിയുടെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്. തുടർന്ന് ക്ഷണം ഗുലാം അലി സ്വീകരിക്കുകയായിരുന്നു.
നേരത്തെ മുംബൈ മാട്ടുംഗയിലെ ഷണ്മുഖാനന്ദ ഹാളില്‍ നടത്താനിരുന്ന കച്ചേരി തടയുമെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാൻ തങ്ങളുടെ സൈനികരെ കൊലപ്പെടുത്തുമ്പോള്‍ അവരുമായി സാംസ്കാരിക ബന്ധമുണ്ടാക്കാനാകില്ലെന്നാണ് ശിവസേനയുടെ വാദം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.