ആണും പെണ്ണുമല്ല: ലോകത്തെ ഞെട്ടിച്ച് വീണ്ടും സൈറസ്

ലോകത്തെയാകെ ഞെട്ടിച്ച് ലിംഗഭേദത്തെ കുറിച്ചുള്ള പ്രസ്താവനയുമായി വീണ്ടും ഗായിക മിലേ സൈറസ്. താൻ ഏതു ലിംഗത്തിൽപ്പെടുന്നുവെന്ന് അറിയില്ലെന്നാണു മിലേ സൈറസ് വെളിപ്പെടുത്തിയത്. ‘‘ആദ്യമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത് ഒരു സ്ത്രീയുമായാണ്. എന്റെ ലിംഗമേതെന്നതിനെക്കുറിച്ച് ജീവിതത്തിലിതുവരെ മനസ്സിലായിട്ടില്ല. അതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല എന്നതാണ് വാസ്തവം. ആൺ, പെണ്ണ്, മൂന്നാം ലിംഗം എന്ന വേർതിരിവുകൾക്ക് പ്രസക്തിയില്ലെന്നാണു ഞാൻ കരുതുന്നത്. സ്കൂൾ തലം തൊട്ടേ ഈ ചിന്ത എനിക്കൊപ്പമുണ്ട്. പക്ഷേ ഞാനൊരു സ്വവർഗാനുരാഗിയല്ല’’- സൈറസ് പറഞ്ഞു. ബൈ സെക്‌ഷ്വൽ എന്നു വിശേഷിപ്പിക്കുന്നതിനോടു തന്നെ അറപ്പാണ്. ജെൻഡർ ന്യൂട്രൽ ആണു എന്നു പറയാനാണ് ഇഷ്ടം. സൈറസ് വ്യക്തമാക്കി.  

ലിംഗഭേദത്തെക്കുറിച്ച് നേരത്തെയും മിലേ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ലിംഗ വ്യത്യാസമില്ലാതെ, പ്രായഭേദമില്ലാതെ ആരോടും പ്രണയവും ലൈംഗികാസക്തിയും തോന്നാറുണ്ടെന്ന് കഴിഞ്ഞ ആഴ്ചയാണ് ഇവർ പറഞ്ഞത്. പാൻസെക്‌ഷ്വൽ വിഭാഗത്തിലാണു താൻ ഉൾപ്പെടുന്നതെന്നായിരുന്നു അന്നു ഗായിക പറഞ്ഞത്. ഭിന്നലിംഗത്തിൽപ്പെട്ടവരുടെ സംഘടനയുമായി ചേർന്നു പ്രവർത്തിച്ചതോടെയാണ് ലിംഗഭേദത്തെക്കുറിച്ചുളള ചിന്താഗതി മിലേയിൽ കൂടുതൽ ശക്തമായതും ഇങ്ങനൊരു തുറന്നു പറച്ചിലിലേക്കെത്തിച്ചതും.

‘‘ആണിന്റെയും പെണ്ണിന്റെയും സവിശേഷ ഗുണങ്ങളുള്ള (ജെന്‍ഡർ ന്യൂട്രൽ) ആളാണു ഞാൻ. ലിയാം ഹെംസ്‌വർത്തും അതുപോലെയായതു കൊണ്ടാണ് അദ്ദേഹവുമായി പ്രണയത്തിലായത്. ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള, ജെൻഡർ ന്യൂട്രൽ ആയ ഏക വ്യക്തിയും അദ്ദേഹമാണ്’’-. സൈറസ് പറഞ്ഞു.