ധോണിയുടെ വീട് കാണാൻ പോയ ബാലൻ കൊല്ലപ്പെട്ടു; അമ്മാവൻ പ്രതി

ധോണിയുടെ വീട് (ഫയൽ ചിത്രം)

റാഞ്ചി∙ ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ വീടു കാണാൻ അമ്മാവനൊപ്പം തിരിച്ച പന്ത്രണ്ടുകാരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഹടിയ സ്വദേശി അയുഷ്കുമാറിന്റെ മൃതദേഹം ഖുന്തിയിലെ വനപ്രദേശത്തു കണ്ടെത്തിയതോടെ അമ്മാവനും ഓട്ടോ ഡ്രൈവറുമായ മഹേന്ദ്രകുമാറിനായി തിരച്ചിൽ ഉൗർജിതമാക്കി.

ഹർമുവിലെ ധോണിയുടെ വസതി കാണിക്കാമെന്നു പറഞ്ഞു ബന്ധുക്കളായ ആയുഷിനെയും സന്ദീപിനെ(14)യും കൂട്ടി മഹേന്ദ്ര കുമാർ ഓട്ടോയിൽ ചൊവ്വാഴ്ചയാണു പുറപ്പെട്ടത്. എന്നാൽ തങ്ങളെ തട്ടിക്കൊണ്ടുപോവുകയാണെന്നു ബോധ്യപ്പെട്ട കുട്ടികൾ വനപ്രദേശത്ത് എത്തിയതോടെ ഓട്ടോയിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.

രക്ഷപ്പെട്ട സന്ദീപ് സമീപത്തെ സിആർപിഎഫ് ക്യാംപിൽ അഭയം തേടി. ആയുഷിനെ പിടികൂടിയ കുമാർ കൊലപ്പെടുത്തിയശേഷം വനത്തിൽ തളളുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.