ജമ്മു∙ കശ്മീരിലെ യുവാക്കളെ തീവ്രവാദികളാക്കുന്നതു മുഖ്യമായും സമൂഹമാധ്യമങ്ങളാണെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. കശ്മീർ താഴ്‌വരയിൽ തീവ്രവാദത്തോട് ആഭിമുഖ്യം വളർത്തിക്കൊണ്ടുവരികയാണ്. ഇതു വളരെ ഗൗരവത്തോടെയാണു കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സർക്കാരും പൊലീസുമെല്ലാം ഇതിൽ ഉത്കണ്ഠാകുലരാണെന്നും തീവ്രവാദത്തിലേക്കു പതിക്കുന്നവരെ അതിൽ നിന്നു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുടിമുറിക്കൽ സംഭവങ്ങൾ ഭരണകൂടവും പൊലീസും കൈകാര്യം ചെയ്യുന്നുണ്ടെന്നും അതു പരാജയപ്പെടുത്തുമെന്നും റാവത്ത് വ്യക്തമാക്കി. 47–ാം റജിമെന്റിനു രാഷ്ട്രപതിയുടെ പുരസ്കാരം നൽകാൻ എത്തിയതായിരുന്നു അദ്ദേഹം.