ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസ് എങ്ങുമെത്താതെ നീളുന്നതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥരിൽ പലരും സ്വന്തം സ്റ്റേഷനുകളിലേക്കു മടങ്ങി. പതിവു ജോലികൾക്കൊപ്പം സമാന്തരമായി ഗൗരിവധക്കേസ് അന്വേഷണവുമായും സഹകരിക്കാനാണു നിർദേശം. 61 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന 121 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
അതേ സമയം, എസ്ഐടി തന്നെ അന്വേഷണം തുടരുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കൊലയാളികളെക്കുറിച്ചു വ്യക്തമായ സൂചനകൾ ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണ സംഘത്തിൽ ഇത്രയധികം അംഗബലം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നുവെന്ന് ഡിസിപി എം.എൻ. അനുചേത് വിശദീകരിച്ചു.