സ്വത്തുകേസ്: ദിനകരന്റെ സഹോദരനെതിരായ ശിക്ഷ ശരിവച്ചു

ചെന്നൈ ∙ അനധികൃത സ്വത്തു കേസിൽ അണ്ണാ ഡിഎംകെ വിമത നേതാവ് ടി.ടി.വി.ദിനകരന്റെ സഹോദരൻ ഭാസ്കരനും ഭാര്യ ശ്രീലതയ്ക്കും സിബിഐ കോടതി വിധിച്ച ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഭാസ്കരന് അഞ്ചു വർഷം തടവും 20 ലക്ഷം രൂപ പിഴയും ശ്രീലതയ്ക്കു മൂന്നു വർഷം തടവും പത്തുലക്ഷം രൂപയുമാണു സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരായ ഹർജിയാണു ഹൈക്കോടതി തള്ളിയത്. 1.68 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണു കണ്ടെത്തിയത്.