ഗാങ്ടോക് ∙ സിക്കിം മുഖ്യമന്ത്രി പവൻ ചാംലിങ് അധികാരത്തിൽ 23 കൊല്ലം തികച്ചു. നാൽപത്തിനാലാം വയസ്സിൽ അധികാരത്തിലെത്തിയ ചാംലിങ് തുടർച്ചയായി അഞ്ചാം തവണയാണു തിരഞ്ഞെടുക്കപ്പെട്ടത്. പ്രകൃതിസ്നേഹിയായ ചാംലിങ് സിക്കിമിനെ സമ്പൂർണ ജൈവകൃഷി സംസ്ഥാനമാക്കി പ്രഖ്യാപിച്ചിരുന്നു.
പുറത്തുനിന്നു വിഷമടിച്ച പഴങ്ങൾ സിക്കിമിലേക്കു കടത്തുന്നതു നിരോധിച്ചു. 1994ൽ താൻ അധികാരത്തിലെത്തുമ്പോൾ 41% പേരും ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നത് നിലവിൽ വെറും എട്ടു ശതമാനമായി കുറഞ്ഞുവെന്നു ചാംലിങ് അവകാശപ്പെട്ടു. ഇപ്പോഴുള്ള 82.6 ശതമാനത്തിൽനിന്നു സമ്പൂർണ സാക്ഷരതയിലേക്ക് എത്തുകയാണ് അടുത്ത ലക്ഷ്യം.