പിഎൻബി തട്ടിപ്പ്: വിപുൽ അംബാനിക്ക് ജാമ്യം

മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിലെ മുഖ്യപ്രതി രത്നവ്യാപാരി നീരവ് മോദിയുടെ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ വിപുൽ അംബാനിക്കു പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതിനാൽ കസ്റ്റഡി തുടർന്ന് ആവശ്യമില്ലെന്ന വിപുലിന്റെ വാദം കോടതി അംഗീകരിച്ചു. ഒരുലക്ഷം രൂപ കെട്ടിവയ്ക്കണം. 

കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിടരുതെന്നും തെളിവു നശിപ്പിക്കാൻ ശ്രമിക്കരുതെന്നും വ്യവസ്ഥയുണ്ട്. ജനുവരി 31ന് ആണു നീരവ് മോദി, ബന്ധു മെഹുൽ ചോക്‌സി, പിഎൻബി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.