ചെന്നൈ∙ ബ്യൂട്ടി പാർലറിൽ കയറി ഉടമയായ യുവതിയെ മർദിച്ചതിനു ഡിഎംകെ പെരമ്പല്ലൂർ ജില്ലാ നേതാവും മുൻ കൗൺസിലറുമായ എസ്.സെൽവകുമാർ അറസ്റ്റിൽ.
ഇയാളെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി. മേയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
യുവതിയുടെ ദേഹത്തും നെഞ്ചിലുമെല്ലാം ആഞ്ഞു ചവിട്ടുന്നതു ദൃശ്യങ്ങളിൽ കാണാം. പെരമ്പല്ലൂരിൽ യുവതിയുടെ ബ്യൂട്ടി പാർലറിനു സമീപം സെൽവകുമാറിനു ഫർണിച്ചർ കടയുണ്ട്.
പല തവണയായി 20 ലക്ഷത്തോളം രൂപ യുവതിക്കു കടം നൽകിയെന്നും ഇതു തിരിച്ചു കിട്ടാത്തതാണു പ്രശ്നത്തിനു കാരണമെന്നുമാണു സെൽവകുമാറിന്റെ മൊഴി.