മോഷണമാരോപിച്ച് പതിനഞ്ചുകാരനെ തല്ലിക്കൊന്നു

കോയമ്പത്തൂർ ∙ മോഷണം ആരോപിച്ചു പതിനഞ്ചു വയസ്സുകാരനെ കെട്ടിയിട്ടു തല്ലിക്കൊന്നു. കരൂർ വെള്ളിയണ അല്ലാലികവുണ്ടനൂരിൽ ബാലസുബ്രഹ്മണിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ കാളിയമ്മാളിന്റെ വീട്ടിൽ നിന്ന് 3000 രൂപയും മുനിയാണ്ടിയുടെ വീട്ടിൽ നിന്ന് ഒരു മൊബൈൽ ഫോണും മോഷണം പോയിരുന്നു.

കാളിയമ്മാളിന്റെ സഹോദരൻ പഴനിസ്വാമി, മുനിയാണ്ടി, മണിവേൽ, മുനിയപ്പൻ, ശെൽവകുമാർ എന്നിവർ ബാലസുബ്രഹ്മണിയുടെ വീട്ടിലെത്തി അമ്മ ഇലഞ്ചിയം, സഹോദരി നന്ദിനി എന്നിവരെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. രാത്രി ഒരു ക്ഷേത്ര പരിസരത്തു കഴിഞ്ഞ രണ്ടു പേരും രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ബാലസുബ്രഹ്മണിയെ തൂണിൽ കെട്ടിയിട്ടു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.