കോട്ടയം ∙ ഈജിപ്റ്റിൽ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷ നടക്കുമ്പോൾ അക്രമണം നടത്തിയ ഭീകരവാദികളുടെ നടപടിയെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അപലപിച്ചു.
ഭീകരാക്രമണവും മനുഷ്യക്കുരുതിയും ഒരു പ്രശ്നത്തിനും പരിഹാരമാകുകയില്ല. ആരാധനയ്ക്കിടെ രക്തസാക്ഷികളായവർക്കുവേണ്ടിയും പരുക്കേറ്റവർക്കുവേണ്ടിയും പ്രാർഥിക്കണം. യുഎൻഒയും ഡബ്ല്യുസിസിയും പ്രശ്നത്തിൽ ഇടപെടണമെന്നും അദേഹം ആവശ്യപ്പെട്ടു.