ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്ക് കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം∙ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കു പോക്സോ കോടതിയുടെ വിമര്‍ശനം. നിയമസാധുത പരിശോധിക്കാതെ അനാവശ്യഹര്‍ജികള്‍ നല്‍കി കോടതിയുടെ സമയം കളയരുത്. കേസ് സിബിഐക്കു കൈമാറണമെന്ന യുവതിയുടെ അപേക്ഷ ഉച്ചയ്ക്കുശേഷം കോടതി പരിഗണിക്കും. യുവതിയെ ബ്രെയിന്‍മാപ്പിങ്ങിനും നുണപരിശോധനയ്ക്കും വിധേയയാക്കാൻ തിങ്കളാഴ്ച അനുമതി നല്‍കിയ കോടതി യുവതിയോടു നേരിട്ടു ഹാജരാകാനും ഉത്തരവിട്ടിരുന്നു. സുഹൃത്ത് അയ്യപ്പദാസിൽനിന്നു ഭീഷണി നിലനിൽക്കുന്നതായി കാണിച്ചു യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നു പൊലീസ് യുവതിക്കു സംരക്ഷണമേര്‍പ്പെടുത്തി.