ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഗുൽമാർഗിൽ കേബിൾ കാർ തകർന്നുവീണ് കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ഏഴു മരണം. ശക്തമായ കാറ്റിൽ കേബിളിനു മുകളിലേക്കു മരം കടം പുഴകി വീണാണു അപകടമുണ്ടായത്. കേബിൾ കാർ നൂറടിയോളം താഴ്ചയിലേക്കു പതിച്ചെന്നാണു റിപ്പോർട്ട്. നൂറോളം പേരെ രക്ഷിച്ചു.
ഡൽഹിയിൽനിന്നു വിനോദസഞ്ചാരത്തിനെത്തിയ ജയന്ത് അന്ദ്രേസ്കർ, ഭാര്യ മനിഷ, മക്കളായ അനഘ, ജാൻവി എന്നിവരും പ്രദേശവാസികളായ മുക്തർ അഹമ്മദ് ജാനി, ജാവേദ് അഹമ്മദ്, ഫാറൂഖ് അഹമ്മദ് എന്നിവരാണു മരിച്ചത്. ലോകത്തിലെ രണ്ടാമത്തെ വലിയ കേബിൾ കാറാണു ഗുൽമാർഗിലേത്. സമുദ്രനിരപ്പിൽനിന്നു 13,780 ഉയരത്തിലാണു പ്രവർത്തനം.