സ്വത്തുതർക്കം: പ്ലസ്ടുക്കാരനെ തട്ടിക്കൊണ്ടുപോയി; ബന്ധുക്കൾ പിടിയിൽ

പത്തനംതിട്ടയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർഥി മാധ്യമങ്ങളോടു സംസാരിക്കുന്നു

പത്തനംതിട്ട∙ സ്വത്തുതർക്കത്തിന്റെ പേരിൽ ബന്ധുക്കളുടെ നിർദേശത്തിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ മഞ്ഞനിക്കര സ്വദേശി പ്ലസ്ടു വിദ്യാർഥിയെ പൊലീസ് രക്ഷപെടുത്തി. തട്ടിക്കൊണ്ടുപോയ സംഘത്തെ പെരുമ്പാവൂരിൽ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തു. ബന്ധുക്കളടക്കം അഞ്ചുപേരാണ് കസ്റ്റഡിയിൽ. പ്ലസ്ടു വിദ്യാർഥി മർദനമേറ്റ പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമികൾ തന്റെ കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിടുകയായിരുന്നുവെന്ന് രക്ഷപെട്ട വിദ്യാർഥി. അക്രമികളുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നു. വീട്ടിൽ കയറി ആക്രമിച്ചാണു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയതെന്നു പൊലീസും പറഞ്ഞു.