കോംഗോയിൽ എബോള ബാധിച്ച് നഴ്സ് മരിച്ചു

കിൻഷാസ∙ എബോള വൈറസ് ഭീഷണിയിലുള്ള മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽ രോഗം ബാധിച്ചു നഴ്സ് മരിച്ചു. ഇതോടെ എബോള മരണസംഖ്യ 27 ആയി. നിരീക്ഷണത്തിലുള്ള 49 പേരിൽ 22 പേർക്ക് എബോള വൈറസ് മൂലമുള്ള രോഗം സ്ഥിരീകരിച്ചു.

പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള എംബൻഡക നഗരത്തിലാണ് എബോള പടർന്നിരിക്കുന്നത്. ആദ്യമായാണു കോംഗോയിലെ നഗരമേഖലയി‍ൽ എബോള ബാധ. വിദൂരഗ്രാമങ്ങളിലായിരുന്നു നേരത്തേ രോഗബാധ കണ്ടെത്തിയത്.