കടിച്ചു പേരെടുത്ത വനിത

കടിച്ചു മസാജ് ചെയ്യുന്ന ഡൊറോത്തി ഡോക്ടർ ഡോട്ട്

വല്ലഭനു പുല്ലും ആയുധമെന്നു പറയാറുണ്ട്. ന്യൂ ജഴ്‌സിയിലെ വമ്പത്തി ഡൊറോത്തി സ്‌റ്റെയിനിന് പല്ലാണ് ആയുധം. കടിച്ചു മസാജ് ചെയ്യുന്നതിലാണ് ഇവരുടെ വിരുത്. കസ്റ്റമേഴ്‌സ് ചില്ലറക്കാരല്ല, എല്ലാം സെലിബ്രിറ്റികൾ. 48 വയസ്സുകാരിയായ ഡൊറോത്തി ഡോക്ടർ ഡോട്ട് എന്നപേരിലാണ് അറിയപ്പെടുന്നത്. ഹിപ്പിയായിരുന്ന അമ്മ മസാജ് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ കൈകൊണ്ട് വയ്യാതെ പല്ലുപയോഗിച്ചു തുടങ്ങിയതാണ് ഡൊറോത്തി. അങ്ങനെ മസാജിങ്ങിൽ തെളിയുകയായിരുന്നു. കസ്റ്റമറായ മ്യുസീഷൻ ഫ്രാങ്ക് സപ്പയാണ് ഇവരെ ഡോ.ഡോട്ട് എന്നുവിളിക്കാൻ തുടങ്ങിയത്. സംഗീത പരിപാടികൾക്ക് സൗജന്യമായി ടിക്കറ്റ് നേടാനായിരുന്നു ഡൊറോത്തി പല്ലുകൊണ്ടുള്ള മസാജിങ് തുടങ്ങിയത്. അങ്ങനെ 3000 സംഗീത പരിപാടികളെങ്കിലും ഇവർ കണ്ടിട്ടുണ്ട്. പിന്നീടാണ് ഇത് പ്രഫഷനാക്കിയത്. ഇന്ന് ഒരുപാട് മ്യൂസിക് ബാൻഡുകൾ ഇവരുടെ കസ്റ്റമറായി ഉണ്ട്.

കടിക്കുന്നതിനു പ്രത്യേക ഫീസ് ഇല്ല. എണ്ണയിട്ട് മസാജ് ചെയ്യുന്നതിനു മുന്നോടിയായി ശരീരത്തിന്റെ പിൻവശത്ത് കടിച്ച് മസാജ് ചെയ്യുകയാണ് ഡൊറോത്തിയുടെ രീതി.

ബൈറ്റ് മെതേഡിന് പേറ്റന്റും നേടിയിട്ടുണ്ട് ഡൊറോത്തി. ഇപ്പോൾ 150 ഡോളറാണ് ഒരു മസാജിന് ഈടാക്കുന്നത്. കടിക്കുന്നതിനു പ്രത്യേക ഫീസ് ഇല്ല. എണ്ണയിട്ട് മസാജ് ചെയ്യുന്നതിനു മുന്നോടിയായി ശരീരത്തിന്റെ പിൻവശത്ത് കടിച്ച് മസാജ് ചെയ്യുകയാണ് ഡൊറോത്തിയുടെ രീതി. എല്ലിൽ തൊടാതെ മുകളിൽനിന്നു താഴേക്കും തിരിച്ചും ഫ്ലൂയിഡ് മോഷനിൽ കടിച്ചു കൊണ്ടാണ് മസാജിങ്.

കസ്റ്റമർക്ക് മുൻപെങ്ങും അനുഭവപ്പെടാത്ത അനുഭൂതിയാണത്രെ ലഭിക്കുന്നത്. ഇപ്പോൾ കടി മസാജിന് ഡൊറോത്തിയൊടൊപ്പം ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്.

‘ഞാൻ വലിയ കടികളാണ് കടിക്കുന്നത്. എന്നാൽ ചർമം പൊട്ടുന്ന വിധത്തിലല്ല. പക്ഷേ പിൻമസിലുകളെ ലോലമാക്കും വിധം ആഴത്തിൽ കടിക്കും- ഡൊറോത്തി പറയുന്നു. കസ്റ്റമർക്ക് മുൻപെങ്ങും അനുഭവപ്പെടാത്ത അനുഭൂതിയാണത്രെ ലഭിക്കുന്നത്. ഇപ്പോൾ കടി മസാജിന് ഡൊറോത്തിയൊടൊപ്പം ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. തന്റെ അനുഭവങ്ങൾ പുസ്തകമാക്കാനുള്ള പരിപാടിയുമുണ്ട് ഡൊറോത്തിക്ക്.