തീ പിടുത്തത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട് എം എസ് ധോണി 

എം എസ് ധോണി 

ദ്വാരകയിലെ ഹോട്ടലിൽ ഇന്നു പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ്  താരം എം എസ് ധോണി രക്ഷപ്പെട്ടത് തലനാരിഴക്ക്. വിജയ് ഹസാരെ ട്രോഫി സെമിഫൈനൽ മത്സരത്തിൽ ബെഗാളിനെതിരെ ജാർഖണ്ഡ് ടീമിനെ നയിക്കുന്ന ധോണി മത്സരങ്ങളുടെ ഭാഗമായാണ് ഹോട്ടലിൽ താമസിച്ചത്. 

ധോണിയെ കൂടാതെ മറ്റു ടീം അംഗങ്ങൾ ആരും തന്നെ ഭാഗ്യത്തിന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. ഹോട്ടലിനു അടുത്തായുണ്ടായിരുന്ന മാളിലാണ് ആദ്യം അഗ്നിബാധ ഉണ്ടായത്. അതിനുശേഷം, അടുത്തുള്ള മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഇന്നു രാവിലെ 5.30 നാണു അഗ്നിബാധയുണ്ടായത്. സംഭവത്തിന്റെ ആഘാതത്തിൽ നിന്നും ആരാധകർ ഇതുവരെ മുക്തരായിട്ടില്ല. സംഭവത്തെ തുടർന്ന്, സെമിഫൈനൽ മത്സരം മാറ്റിവച്ചിട്ടുണ്ട്