പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ഞെട്ടിക്കും ഈ വിഡിയോ!!

ഫ്ളോറിഡ പൊലീസ് പുറത്തുവിട്ട സിസിടിവി ഫുട്ടേജിൽ നിന്ന്

സ്ത്രീപീഢനങ്ങളും തട്ടിക്കൊണ്ടുപോകലുകളും വാർത്തയാവാത്ത ദിവസങ്ങളിന്ന് വിരളമാണ്. കൊച്ച് കുട്ടികളെപ്പോലും വെറുതെ വിടാത്ത കഴുകൻമാൻ ഏറിവരികയാണ്. അമേരിക്കയിലെ ഫ്ളോറിഡയിൽ നടന്ന ഒരു തട്ടിക്കൊണ്ടു പോകൽ ശ്രമത്തിന്റെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്ളോറിഡ പൊലീസ് പുറത്തുവിട്ട സിസിടിവി ഫുട്ടേജ് ഒരു ഞെട്ടലോടെയല്ലാതെ കാണാനാവില്ല.

അമ്മയ്ക്കൊപ്പം കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയതാണ് ആ പതിമൂന്നുകാരി. പെട്ടെന്നാണ് ഒരു പ്രകോപനവുമില്ലാതെ അയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. നിലത്തുകൂടെ വലിച്ചിഴടച്ച് കൊണ്ടുപോകാനുള്ള അയാളുടെ ശ്രമത്തെ കൂടെയുണ്ടായിരുന്ന അമ്മ സര്‍വ്വശക്തിയുമുപയോഗിച്ച് തടയുകയായിരുന്നു. കുട്ടിയെ കൊണ്ടുപോകാതിതിക്കാനായി അമ്മ അവളുടെ മേലെ കിടക്കുകയായിരുന്നു. ഭാഗ്യവശാൽ ഒരു പൊലീസ് ഓഫീസറും അപ്പോൾ അവിടെയെത്തി അയാളെ പിടികൂടി. ക്രെയ്ഗ് ബോണെല്ലോ എന്ന ഈ അക്രമി ചൈൽഡ് അബ്യൂസിനും തട്ടിക്കൊണ്ടു പോകലിനും കേസ് ചാർജ് ചെയ്ത് അകത്തായിരിക്കുകയാണിപ്പോൾ.

ക്രെയ്ഗ് ബോധപൂർവ്വം പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നെന്ന് കണ്ടുനിന്നിരുന്നവർ പറയുന്നു. കടയിലുണ്ടായിരുന്ന എല്ലാവരുടെയും മുന്നിൽ വച്ചായിരുന്നു അയാൾ കുട്ടിയെ ആക്രമിച്ചതും ധരിച്ചിരുന്ന ടോപ്പ് വലിച്ചു കീറിയതും. ഏതായാലും അമ്മയുടെ സമയോചിതമായ ഇടപെടൽ ആ പെൺകുട്ടിയെ വലിയൊരു വിപത്തിൽ നിന്നും രക്ഷിച്ചു.