നയതന്ത്ര നിറങ്ങളുടെ മഹാറാണിയായിരുന്ന മാർഗരറ്റ് താച്ചറുടെ ചുവപ്പുപെട്ടി ക്രിസ്റ്റീസ് ലേലത്തിൽ താരമായി. ഉരുക്കുവനിതയെന്നറിയപ്പെട്ട ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് പ്രധാന ഔദ്യോഗിക രേഖകളുമായി എല്ലാ ദിവസവും എത്തിയിരുന്ന പെട്ടി 241, 500 പൗണ്ടിനാണു വിറ്റു പോയത്.
പരമാവധി 5000 പൗണ്ട് വരെയായിരുന്നു ലേലക്കമ്പനി പ്രതീക്ഷിച്ചിരുന്നത്. ഓഫീസ് പെട്ടിയുൾപ്പെടെ താച്ചറുടെ ശേഖരത്തിലെ 150 വസ്തുക്കളാണ് ക്രിസ്റ്റീസ് ലേല വേദിയിൽ അണിനിരന്നത്.
മറ്റ് ഇരുന്നൂറോളം വസ്തുക്കളുടെ ഓൺലൈൻ ലേലം സമാപിച്ചു.