ADVERTISEMENT

തൊടുപുഴ∙ പത്താംക്ലാസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ശതമാനവുമായി ഇടുക്കിയുടെ മിടുക്കന്മാരുടെയും മിടുക്കികളുടെയും മുന്നേറ്റം. സംസ്ഥാനത്ത് നാലാം സ്ഥാനമാണ് ജില്ലയ്ക്ക് ലഭിച്ചത്. 99.79 ശതമാനം വിജയത്തോടെയാണ് ജില്ല തിളങ്ങുന്ന നേട്ടം കൈവരിച്ചത്. മലപ്പുറം ജില്ലയ്ക്കും ഇതേ ശതമാനം വിജയമാണ്. കഴിഞ്ഞ വർഷം ജില്ല പതിനൊന്നാം സ്ഥാനത്തായിരുന്നു. ആകെ പരീക്ഷ എഴുതിയ 11,558 വിദ്യാർഥികളിൽ 11,534 പേർ ഉപരിപഠനത്തിന് അർഹത നേടി.

15,73 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. 145 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം 96.68 ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ എ പ്ലസുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. കഴിഞ്ഞ വർഷത്തെക്കാൾ 106 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടി. കഴിഞ്ഞ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് 1,467 പേർക്കായിരുന്നു. 

എ പ്ലസിൽ മുന്നിൽ പെൺകുട്ടികൾ
എല്ലാ വിഷയത്തിനും എ പ്ലസ് നേട്ടം സ്വന്തമാക്കുന്നതിൽ ആൺകുട്ടികളെ കടത്തിവെട്ടി ജില്ലയിലെ വിദ്യാർഥിനികൾ. 530 ആൺകുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കിയപ്പോൾ 1043 പെൺകുട്ടികളാണ് സമ്പൂർണ എ പ്ലസ് സ്വന്തമാക്കിയത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയി‍ൽ 305 ആൺകുട്ടികളും 527 പെൺകുട്ടികളും എ പ്ലസ് നേടിയപ്പോൾ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ 225 ആൺകുട്ടികളും 516 പെൺകുട്ടികളുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 

നൂറു ശതമാനം വിജയം: സർക്കാർ സ്കൂളുകൾക്ക് വൻ നേട്ടം
പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അർഹത നേടിക്കൊടുത്തത് 68 സർക്കാർ സ്കൂളുകൾ. 69 എയ്ഡഡ് സ്കൂളുകളും 8 അൺ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം സ്വന്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com