ADVERTISEMENT

തൊടുപുഴ ∙ കഴിഞ്ഞദിവസം പെയ്ത മഴയിൽ ഇടവെട്ടി പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് എത്രയും വേഗം നഷ്ട പരിഹാരം നൽകുമെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ് അറിയിച്ചു.  കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാല് വീടുകളുടെ മേൽക്കൂര നഷ്ടപ്പെടുകയും  മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക കേടുപാടുകൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം തിട്ടപ്പെടുത്താൻ പഞ്ചായത്ത് അസി. എൻജിനീയറെയും കാരിക്കോട് വില്ലേജ് ഓഫിസറെയും ചുമതലപ്പെടുത്തിയതായി കലക്ടർ പറഞ്ഞു.

എല്ലാ വീടുകളിലും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, തൊടുപുഴ തഹസിൽദാർ എ.എസ്.ബിജിമോൾ,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.കെ.അജിനാസ്, കാരിക്കോട് വില്ലേജ് ഓഫിസർ എൻ.എസ്.ഷാജി ജി.സുനീഷ്, മുഹമ്മദ് നിസാർ, ആർ.ബിജുമോൻ, അജ്മൽ ഖാൻ മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com