ADVERTISEMENT

അഞ്ചാലുംമൂട് ∙ പൊതുമരാമത്ത് റോഡിന്റെ വശം താഴ്ചയിലേക്ക് ഇടിഞ്ഞു വീണ് അപകട നിലയിലായിട്ടു മാസങ്ങൾ കഴിഞ്ഞു. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു അധികൃതർ മുങ്ങിയെന്നു പരാതി. കോർപറേഷൻ പരിധിയിലെ നീരാവിൽ കുരീപ്പുഴ റോഡിൽ നീരാവിൽ കുഴീക്കട ഭാഗത്തെ റോഡാണ് അപകടാവസ്ഥയിലായത്. 

വർഷങ്ങൾക്കു മുൻപു സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞ് അപകടമുണ്ടായ ഭാഗമാണിത്. മാസങ്ങൾക്ക് മുൻപ് റോഡിന്റെ ഒരു വശം താഴ്ചയിലേക്ക് ഇടിഞ്ഞു.  സ്വകാര്യ ബസുകളും വലിയ വാഹനങ്ങളും കടന്നു പോകുന്ന  റോഡിന്റെ വശത്ത് അടിയന്തരമായി  കോൺക്രീറ്റ് ചെയ്തു സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. 

അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ള ഭാഗത്തു ഇപ്പോൾ മാലിന്യം തള്ളുന്നതും പതിവായി. നീരാവിൽ കുഴീക്കട ഭാഗത്തെ റോഡിന്റെ വശത്തുസംരക്ഷണ ഭിത്തി നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നു നീരാവിൽ തണലിടം റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.   ഭാരവാഹികൾ എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com