ADVERTISEMENT

പെരിന്തൽമണ്ണ ∙അതിഥിത്തൊഴിലാളിയായ യുവാവിനെ പെരിന്തൽമണ്ണയിലെ താമസ സ്ഥലത്ത് പുറത്തുനിന്ന് പൂട്ടിയ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ബംഗാൾ പർഗാനാസ് ഹരിപ്പുർ സൗത്ത് 24 ലെ ഗണേഷ് മാജിയുടെ മകൻ ദിപംകർ മാജിയെ(38) ആണ് ഞായറാഴ്‌ച പെരിന്തൽമണ്ണ ഗാന്ധി നഗറിലെ മണലിക്കുഴിത്തോട്ടത്തിലെ വാടക ക്വാർട്ടേ‌ഴ്‌സ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹം ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.

ദിപംകർ മാജി
ദിപംകർ മാജി

സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അടുത്ത ബന്ധുവിനെ പെരിന്തൽമണ്ണ പൊലീസിന്റെ നിർദേശാനുസരണം ബംഗാളിൽ പൊലീസ് കസ്‌റ്റഡിയിലെടുത്തതായാണ് വിവരം. പെരിന്തൽമണ്ണയ്‌ക്കടുത്ത് താമസിച്ചിരുന്ന ഇയാൾ സംഭവത്തിനു ശേഷം സ്ഥലം വിട്ടതായാണ് കരുതുന്നത്. മുറിയിൽ നിന്ന് 2 ചെറിയ ശീതളപാനീയ കുപ്പികളും വെള്ളക്കുപ്പിയും ഗ്ലാസുകളും പൊലീസിന് ലഭിച്ചിരുന്നു. ഇവയിൽ നിന്നുള്ള വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്.

കൂടുതൽ അന്വേഷണത്തിനായി പെരിന്തൽമണ്ണയിൽ നിന്നുള്ള പൊലീസ് സംഘം ബംഗാളിലേക്ക് പോകുന്നുണ്ട്. മൃതദേഹം മഞ്ചേരി മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു വർഷത്തോളമായി ദിപംകർ മാജി പെരിന്തൽമണ്ണയിലെ വാടക ക്വാർട്ടേഴ്‌സിലാണ് താമസം. എഎസ്പി പി.ബി.കിരൺ, പൊലീസ് ഇൻസ്‌പെക്‌ടർ എൻ.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com