ADVERTISEMENT

ചെങ്കൽ∙വഴിയാത്രക്കാർക്ക് ആശ്വാസമേകാൻ ലക്ഷങ്ങൾ ചെലവിട്ട് മരിയാപുരത്ത് നിർമിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് നോക്കുകുത്തിയായി. എഴു ലക്ഷം രൂപ ചെലവിട്ട് രണ്ടു വർഷം മുൻപ് പാറശാല ബ്ലോക്ക് പഞ്ചായത്തും ചെങ്കൽ ഗ്രാമ പഞ്ചായത്തും സംയുക്തമായി നിർമിച്ച ശുചിമുറി അടങ്ങുന്ന കെട്ടിടം ആണ് ഉദ്ഘാടനം കഴി‍ഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തത്.

ജല ലഭ്യതയ്ക്കു സംവിധാനം ഇല്ലാത്തത് ആയിരുന്നു ആദ്യഘട്ടത്തിൽ  തടസ്സം. ഇതേ തുടർന്ന് ചെങ്കൽ പഞ്ചായത്ത് മാസങ്ങൾക്ക് മുൻപ് കുഴൽക്കിണർ നിർമിച്ച് വെളളം എത്തിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. പരിസര ശുചിത്വം ലക്ഷ്യമിട്ടും ദീർഘദൂര യാത്രക്കാർക്ക് പ്രാഥമിക സൗകര്യങ്ങൾക്ക് വേണ്ടിയും അഞ്ചു വർഷം മുൻപ് സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ശുചിമുറി സൗകര്യമുള്ള വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com