ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന സ്വകാര്യ വിദേശ യാത്രയുടെ ചെലവ് വഹിക്കാനുള്ള ആസ്തി അദ്ദേഹത്തിനുണ്ടെന്നും അക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. യാത്രയുടെ സ്പോൺസർ ആരാണെന്ന് എന്തിനാണു ചോദിക്കുന്നതെന്നും അതു ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തു പോകുന്നത് ആദ്യത്തെ സംഭവമെന്ന മട്ടിലാണ് മാധ്യമങ്ങൾ ചർച്ച നടത്തുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ഒട്ടേറെ വിദേശ യാത്ര നടത്തിയതിന്റെ കണക്ക് നിയമസഭയിൽ വന്നതാണ്. 

അന്ന് അതൊന്നും ചർച്ച ചെയ്യാത്തവർ സിപിഎമ്മുകാർക്ക് അതൊന്നും പാടില്ല എന്നു തീരുമാനിക്കുന്നതു ശരിയല്ല. മുഖ്യമന്ത്രി വിദേശത്തു പോകുന്നതുമായി ബന്ധപ്പെട്ടു പത്രക്കുറിപ്പ് ഇറക്കേണ്ട ആവശ്യമില്ല. എല്ലാ കാര്യങ്ങളും ഗവർണറെ അറിയിക്കേണ്ട കാര്യവുമില്ല. ഗവർണർ തന്നെ ചട്ട വിരുദ്ധമായാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗം മാറ്റിവച്ചത് അജൻഡ കുറവായതിനാലാണ്. ആധുനിക ആശയ വിനിമയ സംവിധാനമുള്ളപ്പോൾ ചുമതല മറ്റൊരാൾക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com