മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വിദേശയാത്ര ആണല്ലോ ഇപ്പോഴത്തെ ചർച്ചാ വിഷയം. യുഎഇ, സിംഗപ്പൂർ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് അദ്ദേഹവും കുടുംബവും മേയ് 21നു മടങ്ങിയെത്തും. ഔദ്യോഗികമായാലും സ്വകാര്യമായാലും മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോൾ ഗവർണറെ അറിയിക്കാറുണ്ട്, യാത്ര സംബന്ധിച്ചു പത്രക്കുറിപ്പ് ഇറക്കാറുണ്ട്. ഈ പതിവുകളൊക്കെ തെറ്റിച്ചാണ് മുഖ്യമന്ത്രി ഇക്കുറി വിദേശത്തേക്കു പോയതെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായാലും സ്വകാര്യമായാലും വിദേശ യാത്രകൾ നടത്തുന്നതിനു പൂർണ സ്വാതന്ത്ര്യമുണ്ട്. പ്രതിപക്ഷവും മറ്റും മുഖ്യമന്ത്രിയുടെ യാത്രയിൽ രഹസ്യാത്മകത ആരോപിക്കുന്നുണ്ടെങ്കിലും പ്രധാനമായും ചർച്ച ചെയ്യേണ്ട വിഷയം ഇതല്ല എന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com