ചെന്നൈ∙ സേലം-ചെന്നൈ എട്ടുവരി പാതയുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണത്തിനെത്തിയ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെയും സംഘത്തെയും പൊലീസ് തടഞ്ഞുവച്ചു കയ്യേറ്റം ചെയ്തതായി പരാതി.
പദ്ധതിക്കെതിരെ സമരം ചെയ്യുന്ന കർഷകരെ കാണാനായി പോകുന്നതിനിടെയായിരുന്നു പൊലീസ് നടപടി. സംഭവത്തെ ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ അപലപിച്ചു. സമരം നടത്തുന്ന സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ് എത്തിയതെന്നു യോഗേന്ദ്ര യാദവ് പറഞ്ഞു.