Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടിയൂർ കേസ്: സർക്കാരിന് സുപ്രീം കോടതി നോട്ടിസ്

Supreme Court of India

ന്യൂഡൽഹി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ചതു സംബന്ധിച്ച കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റർ ടെസി ജോസ്, ഡോ. ഹൈദർ അലി, സിസ്റ്റർ ആൻസി മാത്യു എന്നിവർ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനു സുപ്രീം കോടതി നോട്ടിസ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം സംബന്ധിച്ച വിവരങ്ങൾ പോക്സോ നിയമപ്രകാരം കൈകാര്യം ചെയ്തില്ലെന്നതാണു ഹർജിക്കാർക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റം. വിചാരണക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നതിലും നോട്ടിസുണ്ട്. നാലാഴ്ചയ്ക്കകം മറുപടി നൽകണം.

വിചാരണയ്ക്ക് നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഹർജിക്കാർക്കു വിചാരണക്കോടതിയിൽ ഉന്നയിക്കാമെന്നും ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാർക്കുവേണ്ടി ആർ.ബസന്തും രാഗേന്ദ് ബസന്തും ഹാജരായി.