Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഗ്നോ മാതൃകയിൽ കേരള ഓപ്പൺ യൂണിവേഴ്സിറ്റി

തിരുവനന്തപുരം∙ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ(ഇഗ്നോ) ചട്ടങ്ങളും നിയമങ്ങളും ഘടനയും സ്വീകരിച്ചുകൊണ്ടാവും കേരള ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നു. യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനുള്ള നിയമത്തിന്റെ കരട് തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. ആസ്ഥാനം തിരുവനന്തപുരമോ സർക്കാർ തീരുമാനിക്കുന്ന മറ്റേതെങ്കിലും സ്ഥലമോ ആവാം. തുടക്കത്തിൽ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും പ്രാദേശിക കേന്ദ്രത്തിനു കീഴിൽ പഠന കേന്ദ്രങ്ങളും ഉണ്ടാകും.

ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വരുന്നതോടെ ഇപ്പോൾ സർവകലാശാലകൾ നടത്തുന്ന വിദൂര വിദ്യാഭ്യാസ സംവിധാനത്തിന് ഉണ്ടാകാവുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും റിപ്പോർട്ടിലുണ്ട്. സർവകലാശാലകളിൽ നിലവിലുള്ള സൗകര്യങ്ങൾ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക കേന്ദ്രങ്ങളാക്കി മാറ്റാം. അതിലൂടെ പുതിയ സർവകലാശാലയുടെ ചെലവു കുറയ്ക്കാം. നിലവിലുള്ള സ്റ്റാഫ് സംവിധാനവും ഓപ്്ഷനിലൂടെയോ മറ്റോ പുതിയ സർവകലാശാലയ്ക്കു പ്രയോജനപ്പെടുത്താം.

വിദൂര വിദ്യാഭ്യാസം സർവകലാശാലകളിൽ നിന്നു ഘട്ടംഘട്ടമായേ മാറ്റുവാൻ പാടുള്ളൂവെന്നു റിപ്പോർട്ട്് നിർദേശിക്കുന്നു. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജൻസികളും തൊഴിൽ ദാതാക്കളും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്്നോളജി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് സയൻസ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കേന്ദ്ര സർവകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് എന്നിവയുടെയും ദേശീയ തലത്തിലുള്ള മറ്റു പ്രശസ്ത സ്ഥാപനങ്ങളുടെയും ബിരുദങ്ങൾ അംഗീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ദേശീയ സ്ഥാപനങ്ങൾ, യുജിസിയുടെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ ബിരുദങ്ങൾക്ക്് അംഗീകാരമോ തുല്യതയോ കാണിക്കുന്ന സർട്ടിഫിക്കറ്റ്് നിഷ്്കർഷിക്കാൻ പാടില്ല. യുജിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സർവകലാശാലകളുടെയും മറ്റ്് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബിരുദങ്ങൾ പരസ്പരം അംഗീകരിക്കണം. സംസ്ഥാനത്തെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എംപ്ലോയ്മെന്റ്് ഏജൻസികളും തൊഴിൽദാതാക്കളും ബിരുദങ്ങൾക്ക്് യുജിസി തയാറാക്കി പ്രസിദ്ധീകരിക്കുന്ന പേരുകളേ ഉപയോഗിക്കാൻ പാടുള്ളൂ.

വിദേശ സർവകലാശാലകളുടെ ബിരുദങ്ങളുടെ അംഗീകാരം, തുല്യത എന്നീ വിഷയങ്ങളിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് വ്യവസ്ഥ ചെയ്്തിട്ടുള്ള നയങ്ങളും നടപടിക്രമങ്ങളും വ്യവസ്ഥകളും സ്വീകരിക്കണം. വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ കരസ്ഥമാക്കപ്പെടുന്ന ബിരുദങ്ങൾ, യുജിസിയുടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് റഗുലേഷനുകൾക്ക്് അനുസൃതമായി അംഗീകരിക്കണം. യുജിസിയുടെ അംഗീകാരമുള്ളവയും യുജിസി മാനദണ്്ഡങ്ങളിലും റഗുലേഷനുകളിലും വരുത്തുന്ന ഭേദഗതികൾക്കനുസൃതമായി പ്രവർത്തിക്കുന്നവയുമായ സ്വകാര്യ സർവകലാശാലകളുടെ ബിരുദങ്ങളും അംഗീകരിക്കണം. ബിരുദങ്ങളുടെ പേര്, അംഗീകാരം, തുല്യത തുടങ്ങിയവ സംബന്ധിച്ച പരാതികൾ, തർക്കങ്ങൾ എന്നിവയിൽ തീർപ്പ് കൽപിക്കാൻ സ്റ്റേറ്റ് ലെവൽ അക്കാദമിക് കമ്മിറ്റി രൂപീകരിക്കണം.