കോഴിക്കോട്∙ വനിതാ മതിലുപണിയാൻ സർക്കാർ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷൻ കെ.മുരളീധരൻ. പ്രളയാനന്തര പുനർനിർമാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നത്?– മുരളീധരൻ ചോദിച്ചു.
മതിൽ പണിയാനായി വിളിച്ച യോഗത്തിൽ ഒരുനേതാവ് പറഞ്ഞത്, ഇതിൽ പങ്കുചേരാത്തവർ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടിൽപോയി അതു സ്വന്തം മകനോടാണു പറയേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാൽ മകൻ കേന്ദ്രത്തിനൊപ്പവും അച്ഛൻ സംസ്ഥാന സർക്കാരിനൊപ്പവുമാണ് നിൽക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.