Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോണിലൂടെ പ്രൊപ്പോസ് ചെയ്തു; പ്രണയകാലമോർത്ത് വിനീത് ശ്രീനിവാസൻ

vineeth-divya

മലയാളിയുടെ പ്രിയങ്കരനാണ് വിനീത് ശ്രീനിവാസൻ. നടനായും സംവിധായകനായും പാട്ടുകാരനായും തിരക്കഥാകൃത്തുമൊക്കെയായ ഇൗ മനുഷ്യന് മലയാളി ഹൃദയത്തിലാണ് സ്ഥാനം. വിനീതിന്റെ പ്രാണസഖിയാണ് ദിവ്യ. 2012 ലായിരുന്നു ഇവരുടെ വിവാഹം. പഠനകാലത്ത് തുടങ്ങിയ പ്രണയം എട്ടുവർഷങ്ങൾക്കു ശേഷം വിവാഹത്തിലൂടെ പൂവണിഞ്ഞു. ഇപ്പോഴിതാ, 14 വര്‍ഷമായി തുടരുന്ന പ്രണയബന്ധത്തിന്‍റെ കഥ പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഇൻസ്റ്റഗ്രാമിലാണ് ദിവ്യയോപ്പമുള്ള ചിത്രത്തോടൊപ്പം പ്രണയകാലത്തെ ഒാർമകൾ വിനീത് ശ്രീനിവാസൻ  പങ്കുവച്ചത്.

വിനീതിന്റെ കുറിപ്പ് വായിക്കാം

'2004 മാര്‍ച്ച് 31. അതിരാവിലെ ഫോണ്‍ വഴിയാണ് ദിവ്യയെ ഞാന്‍ പ്രൊപ്പോസ് ചെയ്തത്. അതേ ദിവസം കോളജില്‍ എത്തിയ ഞങ്ങള്‍ പകുതി ദിവസത്തെ ക്ലാസ് കട്ട് ചെയ്ത് ഒരു ഷെയര്‍ ഓട്ടോ വിളിച്ച് കാരപ്പാക്കത്തു നിന്ന് അഡയാര്‍ വരെയും അവിടെ നിന്ന് 23 സി ബസില്‍ സ്പെന്‍സര്‍ പ്ലാസയിലേക്കും പോയി. അതായിരുന്നു ആദ്യമായി ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര. അന്നുമുതല്‍ ഇന്നുവരെ ഒരു നീണ്ട യാത്രയാണ്. 

ദിവ്യയെ കുറിച്ച്, 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് എന്ത് എന്ത് തോന്നിയോ അത് കൂടുതല്‍ അര്‍ഥവത്തും ആദരവുള്ളതുമായ ബന്ധമായി പരിണമിച്ചു. അന്ന് എനിക്ക് 19 വയസായിരുന്നു. ഒരു പ്രണയം എളുപ്പമാകുന്ന കാലം.  പക്ഷെ ഇന്ന് കഴിഞ്ഞുപോയ വര്‍ഷങ്ങളിലെ ചിലതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായി കാണുന്നത്. അതുപോലെ, ഒമ്പത് മാസം പ്രായമുള്ള എന്‍റെ മകന്‍ ഇന്ന് രാവിലെ എഴുന്നേല്‍ക്കുന്നു. അതെ 19ാമത്തെ വയസില്‍ ഞാന്‍ കണ്ടുമുട്ടിയത് ശരിയായ വ്യക്തിയൊയയിരുന്നു. ലോകത്തിന്‍റെ ഗൂഢാലോചനയ്ക്ക് ഞാന്‍ നന്ദി പറയുന്നു...', വിനീത് കുറിച്ചു.