തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും ദുരിതബാധിതർക്ക് വസ്ത്രങ്ങളുമായി ജയറാമും മകൾ മാളവികയും. തിരുവല്ല വേങ്ങലിലെ പ്രളയബാധിത പ്രദേശത്താണ് മുണ്ടും ഷർട്ടുകളുമായി ഇരുവരും എത്തിയത്.
രാം രാജിന്റെ ഏറ്റവും വില കൂടിയ മുണ്ടുകളും ഷർട്ടുകളുമാണ് ദുരിതബാധിതർക്കായി നൽകിയതെന്ന് ജയറാം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ജയറാം.
‘ശ്രീ നാഗരാജന് നന്ദി പറയാൻ വാക്കുകളില്ല, കേരളത്തോട് കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി. ലോറിക്കണക്കിന് വസ്തുക്കളാണ് കേരളത്തിലേയ്ക്ക് കൊടുത്തയച്ചത്. അഞ്ച് ദിവസത്തോളമായി അദ്ദേഹത്തിന്റെ ലോറികൾ കേരളത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പല സ്ഥലങ്ങളിൽ എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.’–ജയറാം പറഞ്ഞു.