ദുരൂഹത ബാക്കിവച്ച് പ്രിൻസിന്റെ യാത്ര

ദുരൂഹത ബാക്കിവച്ച് പ്രശസ്ത പോപ് ഗായകൻ പ്രിൻസ് യാത്രായി. പാടിയ ഗാനങ്ങളെല്ലാം ലോകത്ത് തരംഗമാക്കിയിട്ടാണ് ആ സംഗീതജ്ഞന്‌ വിടവാങ്ങിയത്. മിനിസോട്ട പെയ്സലെ പാർക്കിലെ എസ്റ്റേറ്റിലുള്ളിലുള്ള വസതിയിലെ ലിഫ്റ്റിനുള്ളിലാണ് പ്രിൻസിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

1980കളിലാണ് പാട്ടിന്റെ ത്രസിപ്പുമായി പ്രിൻസ് എത്തുന്നത്. പർപ്പിൾ റെയിൻ, സൈൻ ഓ ദി ടൈംസ് തുടങ്ങിയ ആൽബങ്ങളിലൂടെ ലോക ശ്രദ്ദ നേടി. പ്രിൻസിന്റെ പാട്ടുകൾ നിരവധി പ്രാവശ്യം നൂറു കോടിയിലധികം ശ്രോതാക്കളെ നേടിയെടുത്തിട്ടുണ്ട്. വ്യത്യസ്ത വേഷവിധാനവും ഭാവങ്ങളുമായി ലോകമൊട്ടുക്കുള്ള ആരാധകരിലേക്ക് പാട്ടിന്റെ മാസ്മരികതയുമായെത്തിയ ഗായകനാണ് അപ്രതീക്ഷിതമായി മടങ്ങിയതും. ഏഴു പ്രാവശ്യം ഗ്രാമി അവാർഡും നേടിയിട്ടുണ്ട്.