വർഷങ്ങൾ ഇത്രയൊക്കെയായിട്ടും നാമൊക്കെ ഇടയ്ക്കൊക്കെ മൂളുന്ന ചില സിനിമാഗാനങ്ങളുണ്ടല്ലോ. അവ ഏതൊക്കെയാണെന്നു നോക്കാം.
നമ്മിൽ പലരും ജനിക്കും മുൻപേ (1952ൽ) ഇറങ്ങിയ അമ്മ എന്ന സിനിമയിലെ ഓണഗാനം.
ഹാ പൊൻതിരുവോണം
വരവായി പൊൻതിരുവോണം
സുമസുന്ദരിയായി വന്നണഞ്ഞു പൊൻതിരുവോണം
പി. ലീല പാടിയ ഈ ഗാനം രചിച്ചത് പി. ഭാസ്കരൻ. സംഗീതം നൽകിയത് ദക്ഷിണാമൂർത്തി.
1961ൽ പുറത്തിറങ്ങിയ മുടിയനായ പുത്രനിലെ ഓണപ്പാട്ട്
ഓണത്തുമ്പീ... ഓണത്തുമ്പീ
ഓടിനടക്കും വീണക്കമ്പി
സംഗീതം – എം.എസ്. ബാബുരാജ്, രചന – പി. ഭാസ്കരൻ. പാടിയത് –കവിയൂർ രേവമ്മ.
1973ൽ ഇറങ്ങിയ പഞ്ചവടിയിലെ ഓണപ്പാട്ട്:
പൂവണി പൊന്നുംചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോർമകൾ പൂത്തുലഞ്ഞു
സംഗീതം – എം.കെ. അർജുനൻ. രചന– ശ്രീകുമാരൻ തമ്പി. പാടിയത് – യേശുദാസ്
1975ൽ തിരുവോണം എന്ന പേരിൽ ഒരു സിനിമയിറങ്ങി. അതിലെ ഒരു ഗാനം:
തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ..
സംഗീതം– എം.കെ. അർജുനൻ. രചന– ശ്രീകുമാരൻ തമ്പി. പാടിയത് –വാണിജയറാം.
1978ൽ ഇറങ്ങിയ ഈ ഗാനം മറക്കുമോ എന്ന ചലച്ചിത്രത്തിലെ ഓണഗാനം:
ഓണപ്പൂവേ പൂവേ പൂവേ
ഓമൽപ്പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ദൂരെ മാടിവിളിപ്പൂ
സംഗീതം – സലിൽ ചൗധരി. രചന – ഒഎൻവി. പാടിയത്: യേശുദാസ്
1977ൽ ഇറങ്ങിയ മിനിമോൾ എന്ന സിനിമയിലും ചിങ്ങപ്പൂവിളിയുണ്ട്.
കേരളം കേരളം കേളികൊട്ടുണരുന്ന കേരളം
കേളീകദംബം പൂക്കും കേരളം
കേരകേളീ സദനമാമെൻ കേരളം
പൂവണി പൊന്നുംചിങ്ങം പൂവിളി കേട്ടുണരും
സംഗീതം – ദേവരാജൻ, രചന– ശ്രീകുമാരൻ തമ്പി. ഗായകൻ – യേശുദാസ്