Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നാപ്ഡീൽ, ഒല: ജപ്പാൻ കമ്പനിക്ക് കൈപൊള്ളി; നഷ്ടം 9000 കോടി

softbank

ന്യൂഡൽഹി ∙ ജപ്പാൻ ആസ്ഥാനമായ വമ്പൻ നിക്ഷേപക സ്ഥാപനം സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന് ഇന്ത്യയിൽ കൈ പൊള്ളി. ഓൺ‌ലൈൻ വ്യാപാര കമ്പനിയായ സ്നാപ്ഡീലിലും ആപ്പ് അധിഷ്ഠിത ടാക്സി സേവന ദാതാക്കളായ ഒലയിലും നടത്തിയ നിക്ഷേപം 9000 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയിൽ വിവിധ കമ്പനികളിലായി 10000 കോടി ഡോളറിന്റെ നിക്ഷേപമാണ് സോഫ്റ്റ് ബാങ്ക് നടത്തിയിട്ടുള്ളത്. 2015–16 ൽ സ്നാപ്ഡീൽ 2960 കോടി രൂപ നഷ്ടമുണ്ടാക്കിയപ്പോൾ ഒല 1760 കോടി നഷ്ടം നേരിട്ടു. സ്നപ്ഡീലിനെ ഓൺലൈൻ വ്യാപാരരംഗത്തെ ഏറ്റവും വലിയ ഇന്ത്യൻ കമ്പനിയായ ഫ്ലിപ്കാർട്ടിനു വിൽക്കാൻ സോഫ്റ്റ് ബാങ്ക് ശ്രമിക്കുകയാണെങ്കിലും സ്നാപ്ഡീലിലെ മറ്റൊരു നിക്ഷേപക ഗ്രൂപ്പായ നെക്സസ് വെഞ്ച്വർ പാർട്നേഴ്സിന്റെ എതിർപ്പു നേരിടുന്നു.