അമ്മയുടെ ചികിത്സയ്ക്കായി മകൻ കേഴുന്നു

ചെറുതോണി∙ ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ സുമനസുകളുടെ കാരുണ്യം തേടുന്നു. ചെറുതോണി പുളിക്കലേടത്ത് ചെല്ലമ്മ (53 )യാണ് ചികിത്സാ സഹാ യത്തിനു അപേക്ഷിക്കുന്നത്. ദേഹമാസകലം നീരാണ്. കൂടാതെ ഛർദിലും ഉണ്ട്. പല ആശുപത്രികളിലും ചികിത്സിച്ചിട്ട് ഭേദമാകാതെ ഇപ്പോൾ കോലഞ്ചേരി ആ ശുപത്രിയിലെ ചികിത്സയിലാണ്. കൂലിപണിക്കാരനായ ഏക മകനോടൊപ്പം വാടക വീട്ടിലാണ് താമസം. പരസഹായമില്ലാതെ ദിനചര്യകൾ പോലും നിർവഹിക്കാ ൻ പറ്റാത്ത വസ്ഥയിലാണ്.

മകനു അമ്മയെ നോക്കേണ്ടതിനാൽ കൂലി പണിക്കു പോകാനും കഴിയുന്നില്ല. എട്ടര ലക്ഷം രൂപ ഇതിനോടകം ചെലവായി. സുഹൃത്തുക്കളും നാട്ടുകാരുമാണ് ഇതുവരെ കൈത്താങ്ങായി പ്രവർത്തിച്ചത്. ഇതു കൂടാതെ കടമായും പണം വാങ്ങിയിട്ടുണ്ട്. ഡയാലിസിസിനും മരുന്നിനുമായി ഇപ്പോൾ വേറെയും പണം വേണം. ഇതുകൂടാതെ ഓപ്പറേഷനു നാലു ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

ഇതിനു ശേഷം തുടർ ചികിത്സയ്ക്കും ഒട്ടേറെ ചിലവ് വരും. മറ്റുള്ളവരുടെ സഹായം ഉണ്ടെങ്കൽ മാത്രമേ ചികിത്സ തുടരാൻ കഴിയു. സാമ്പത്തിക സഹായം പ്രതീക്ഷിച്ച് മകൻ പി.കെ.സജീവിന്റെ പേരിൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് വിവരങ്ങൾ:

യൂണിയൻ ബാങ്ക് , ശാഖ: ഉപ്പുതോട്.

ഐഎഫ്സി കോ‍ഡ്: യുബിഐഎൻ 0567752.

അക്കൗണ്ട് നമ്പർ: 677502010002971.

*മേൽവിലാസം: *

പി.കെ. സജീവ്,

പുളിക്കലേടത്ത്,

മുരിക്കാശേരി (പി.ഒ), ചെറുതോണി,

ഇടുക്കി. പിൻ: 685604.

ഫോൺ നമ്പർ: 9526465560.