പെൺകുട്ടികളെ വിറ്റു; രണ്ടുപേർ അറസ്റ്റിൽ

ലക്നൗ ∙ വിൽപനയ്ക്കു ലളിത്പുരിൽ കൊണ്ടുവന്ന രണ്ടു പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ 1200 രൂപയ്ക്കു നേരത്തേ വാങ്ങിയവരാണ് കൂടിയ തുകയ്ക്കു വിൽക്കാൻ കൊണ്ടുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെയും പുരുഷനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പതിനഞ്ചും പത്തൊൻപതും വയസ്സുള്ള പെൺകുട്ടികൾ. തൊഴിൽ തേടിയെത്തിയ ഇവരെ ഒരുസ്ത്രീ വശീകരിച്ചു വിറ്റു. പിന്നീടു മറിച്ചുവിൽക്കാനുള്ള ശ്രമമാണു പാളിയത്.