ആൾക്കൂട്ടക്കൊല: ജാർഖണ്ഡിൽ 12 പേർക്കു നാലുവർഷം തടവ്

 റാഞ്ചി∙ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്നു സംശയിച്ചു നാലുപേരെ തല്ലിക്കൊന്ന കേസിൽ ജാർഖണ്ഡിൽ 12 പേർക്കു നാലുവർഷം കഠിനതടവും രണ്ടായിരം രൂപ വീതം പിഴയും വിധിച്ചു.

സെറേക്കല കർസാൻ ജില്ലയിലെ രാജ് നഗറിൽ 2017 മേയ് 18നു ഷെയ്ഖ് ഹലിം, ഷെയ്ഖ് സജു, ഷെയ്ഖ് സിറാജ്, ഷെയ്ഖ് നയീം എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു സെറേക്കല ജില്ലാക്കോടതി വിധി. വാട്സാപ്പിൽ പ്രചരിച്ച വ്യാജസന്ദേശത്തെ തുടർന്നാണ് അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം നാലുപേരെ പിടികൂടി മർദിച്ചുകൊന്നത്. മൂന്നുപേരെ വിട്ടയച്ചു.