ചെന്നൈ∙ മാല പിടിച്ചുപറിക്കുന്ന സംഘങ്ങളെ പിടികൂടുന്നവർക്ക് അരലക്ഷം രൂപ സമ്മാനം നൽകുമെന്നു പ്രഖ്യാപിച്ച അണ്ണാ ഡിഎംകെ എംഎൽഎയ്ക്കെതിരെ വിമർശനം ശക്തമാകുന്നു. കോയമ്പത്തൂർ ജില്ലയിലെ സുലൂർ എംഎൽഎ ആർ.കനകരാജാണു വിവാദ പ്രഖ്യാപനം നടത്തിയത്.
പകലും രാത്രിയും ചില സംഘങ്ങൾ മാലമോഷണം നടത്തുന്നുണ്ടെന്നും യുവാക്കൾ ഇതിനെതിരെ ജാഗ്രത പാലിക്കുന്നതിനാണു സമ്മാനം നൽകാൻ തീരുമാനിച്ചതെന്നും കനകരാജ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെടാൻ എംഎൽഎയുടെ പ്രഖ്യാപനം കാരണമാകുമെന്നു മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.