തിരുവനന്തപുരം∙ ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ചാനൽ ലേഖിക നൽകിയ പരാതി പരിഗണിക്കുന്നതു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മാറ്റിവച്ചു. 24നു വീണ്ടും പരിഗണിക്കും. നേരത്തെ പരാതിക്കൊപ്പം ലേഖിക മജിസ്ട്രേട്ടിനു മൊഴി നൽകിയിരുന്നു. തന്റെ മൊഴി സാധൂകരിക്കാൻ സാക്ഷിയെ ഹാജരാക്കാമെന്നും അറിയിച്ചു. എന്നാൽ ഇന്നലെ സാക്ഷി ഹാജരായില്ല. തുടർന്നാണു കേസ് മാറ്റിയത്. എ.കെ.ശശീന്ദ്രൻ ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്നും നിരന്തരം ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയെന്നുമാണു പരാതി.
Advertisement