വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വിനായകിനെ പിന്തുണച്ചും പൊലീസിനെതിരെ പ്രതിഷേധിച്ചും തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഫ്രീക്കന്മാർ ഒത്തുകൂടിയപ്പോൾ.

തിരുവനന്തപുരം∙ തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു വിട്ടയച്ച വിനായകനെന്ന യുവാവ് പിന്നീട് തൂങ്ങിമരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.

ഇതു സംബന്ധിച്ചു വാടാനപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസാണു ക്രൈംബ്രാഞ്ചിനു കൈമാറിയത്. സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജൻ, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.