ചാലക്കുടി ∙ പരിയാരത്തു ഭൂമി ദല്ലാൾ രാജീവ് കൊല്ലപ്പെട്ട കേസിലെ പ്രതി അഡ്വ. ഉദയഭാനു വീണ്ടും ഇരിങ്ങാലക്കുട സബ് ജയിലിലെത്തി. തിങ്കളാള്ചയാണ് അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും പാലക്കാട് ജില്ലയിലെ ചമ്മണാംപതിയിൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട തോട്ടത്തിലെത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
കേസിൽ ഏഴാം പ്രതിയാണ് ഉദയഭാനു. കസ്റ്റഡിയിൽ അനുവദിച്ചതിന് ഒരു ദിവസം മുൻപു തന്നെ വൈദ്യപരിശോധനയ്ക്കു ശേഷം പൊലീസ് തിരികെ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. നേരത്തെ ചോദിച്ച ചോദ്യങ്ങൾ അന്വേഷണ സംഘം ആവർത്തിച്ചു. എന്നാൽ രാജീവിന്റെ കൊലപാതകത്തിൽ തനിക്കു പങ്കില്ലെന്ന നിലപാടിൽ അഭിഭാഷകൻ ഉറച്ചുനിന്നു. കഴിഞ്ഞ സെപ്റ്റംബർ 29നാണു രാജീവ് കൊല്ലപ്പെട്ടത്. ഉദയഭാനു അടക്കം ഏഴു പ്രതികളും അറസ്റ്റിലായി.