ചെന്നൈ ∙ മോചനം തേടി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ നൽകിയ ഹർജിയിൽ ഗവർണർക്കു തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധിയിൽ തുടർനടപടികൾക്കായി തമിഴ്നാട് മന്ത്രിസഭ ഇന്നു യോഗം ചേരും. കേസിലെ ഏഴു പ്രതികളെയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയം പാസാക്കി ഗവർണർക്കു നൽകുമെന്നാണു സൂചന. മുരുകൻ, ശാന്തൻ,റോബർട്ട് പയസ്,നളിനി, രവിചന്ദ്രൻ, പേരറിവാളൻ എന്നിവരാണു കേസിൽ ഇരുപതു വർഷത്തിലേറെയായി ശിക്ഷയനുഭവിക്കുന്നത്.
മോചനം ആവശ്യപ്പെട്ടു നളിനി തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്കു ദയാ ഹർജി നൽകി.മകളുടെ വിവാഹത്തിനായി ആറു മാസത്തെ പരോൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ നളിനി പിൻവലിച്ചു.