അഭയ കേസ്: വിധി ഇന്നത്തേക്കു മാറ്റി

തിരുവനന്തപുരം∙ സിസ്റ്റർ അഭയ കേസിൽ മൂന്നു പ്രതികളുടെ വിടുതൽ ഹർജിയിൽ വിധി പറയുന്നതു സിബിഐ കോടതി ഇന്നത്തേക്കു മാറ്റി. ഇതു രണ്ടാം തവണയാണു വിധി പറയുന്നതു മാറ്റുന്നത്.  

കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് ഏഴു വർഷം മുൻപു വിടുതൽ ഹർജി നൽകിയത്. ഇതിൽ വാദം നടത്താതെ ഹർജി നീട്ടിക്കൊണ്ടു പോയതിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു. തുടർന്നാണു പ്രതികൾ ഹർജിയിൽ വാദം പൂർത്തിയാക്കിയത്.